Saturday, August 23, 2014

കെടുന്ന മണവുമായി ഇരുളിൽ ആടിയുലഞ്ഞൊരു കവുങ്ങു തടി പോലെ ഞാൻ വീടണയുമ്പോൾ 
പുലി ജന്മമായി നഖം കൂർപ്പിച്ചവൾ എന്റെ ദേഹം വരഞ്ഞു ചോര പൊടിച്ചു...
രാത്രി നീളെ കണ്ണീരോഴുക്കി കനത്ത വേദനയുടെ വാക്കുകൾ കൊണ്ടവളുടെ കഥനം എന്നോട് പറയുമ്പോൾ, 
കള്ളിന്റെ ലഹരി നിറഞ്ഞ ഞരമ്പുകളൊക്കെയും നിദ്രയുടെ ആഴങ്ങളിൽ ഊളിയിടുകയാണ് ...
എരിയുന്ന കരിന്തിരിപോലെ പുലരിയിലും മിഴിവാർക്കുന്നുണ്ടവൾ... 
സാന്ത്വനത്തിൽ പൊതിഞ്ഞൊരു സത്യമവളുടെ നെറുകിലിട്ടു 
ആവേശം അണയാതെ എന്റെ കാലടികൾ പിന്നെയും ലഹരി തേടി വരമ്പുകൾ താണ്ടുന്നു

No comments:

Post a Comment