Sunday, November 6, 2016

ഭ്രാന്തു പൂക്കുന്ന തണുത്ത ഏറ്റം തണുത്ത രാത്രിയിലെ ചില്ലു വാതിലുകൾ

ഒടുക്കത്തെ കവിതയായെന്നെ തന്നെയെഴുതിയെഴുതിയവസാനിപ്പിക്കണം

ഇരുട്ടിനു കൈകളുണ്ട്... മരണത്തോളം തണുത്തു കിടക്കുമ്പോൾ, എന്നെ തൊടുന്ന ഇളംചൂടുള്ള കൈകൾ ഉമ്മയുടേത് പോലെ തോനുന്നു... എന്നെ സ്വാന്തനിപ്പിക്കുന്നു... പറയാതെ തന്നെ ഞാൻ കൂടെയുണ്ടെന്നോർമ്മിപ്പിക്കുന്നു


ഏകാന്തത ഒരു മരുപര്ദദേശമാണ്... ഉരഗങ്ങളും, naagangalum mannil puthanju kidakkumpole oro manushyanilum avante thwejass thurannu theerkkunna eakaanthathayude chee maamsangalund avanath eattam manoharamaaya മിനു മിനുത്ത tholi പുറങ്ങ്ങളാൽ മറച്ചു വക്കുന്നു


ചുഴിയായുയര്ന്നും
ഉയർന്നും മരങ്ങളെ പുണർന്നും വിലയം ചെയ്യും ഉന്മാദിയാം കാറ്റെന്ന പോലെ അവള് പിന്നെയും പിന്നെയും ആർത്തു ചിരിക്കുന്നു
 അവളുറക്കെ ചിരിക്കുമ്പോളൊരു ചിലമ്പിച്ചയുണ്ട്
കാടിനുള്ളിൽ കാറ്റലയും പോലെ


 ഉടലിൽ നിന്നും വേര്പ്പെടുമൊരു പടം പോലെ ആത്മാവ്... അത്രമേൽ ദുഷിച്ചു പോയൊരു ഓർമയുടെ ശേഷിപ്പ്


എഴുതിയവസാനിപ്പിച്ച ഞാനെന്ന കവിതയിൽ ഒരു വരി അതിപ്പോഴും ചോര കിനിയുന്ന വിരൽ തുമ്പിൽ ശേഷിക്കുന്നു