Sunday, September 14, 2014

-തെരുവിന്റെ മകൾ -
ഇന്ന് ഞാൻ മരിച്ച ദിവസമാണ്... ആരുടേയും ഓർമ്മകളിവിടെയും തങ്ങി നിൽക്കാതെ ഞാൻ ഇങ്ങു പോരുകയായിരുന്നു...  ലോകം അതിന്റെ എല്ലാ ശബളിമതയോടെയും തിളങ്ങി നില്ക്കുന്നുണ്ട് താഴെ, പക്ഷെ ഒരിക്കലും ഈ ലോകം ഇത്ര മാത്രം സൗന്ദര്യവത്തായിരുന്നുവെന്ന് ഞാൻ തിരിച്ചരിഞ്ഞിലല... ഓർത്തു വക്കാൻ നല്ലോരു നിമിഷം പോലും എനിക്ക് കിട്ടിയിരുന്നില്ല... ഏതോ തെരുവോരത്ത് വിശപ്പിന്റെ കാഠിന്യത്തിൽ എരിഞ്ഞ നിമിഷം മുതലുള്ള ഓർമകളാണ് എന്നും കൂട്ടായിരുന്നത്... മയക്കി കിടത്തിയ കുഞ്ഞിനെ തോളിൽ വലിച്ചിട്ടു വെയിൽ  പൊള്ളിച്ച റോഡുകളിൽ ചുടുന്ന കാലടികൾ അമർത്തി നടന്നതും, രാവിന്റെ കഴുകൻ ഇരുട്ടിൽ ആരൊക്കെയോ കടന്നു വരുന്ന ശബ്ദം പലപ്പോഴും എന്നെയൊരു കുതിരയെ പോലെ ഓടാൻ പഠിപ്പിച്ചിരുന്നു ... എന്നിട്ടും എന്നോ ഒരിക്കൽ ഒരു മൈലാഞ്ചി കാടിന്റെ മറവിൽ മാനഭംഗം ചെയ്യപ്പെട്ട നാടോടി പെണ്ണായി നഷ്ട്ടപെടാൻ ഒരു മാനവുമില്ലതെ ഞാൻ ചത്ത്‌ കിടന്നു... മുനിസിപ്പാലിറ്റി യുടെ ഏതോ നാറുന്ന വാഹനത്തിൽ അന്ത്യയാത്രയും ചെയ്തു... ചപ്പുകൾകകൊപ്പം ഞാനുമൊരു ചവറായി കത്തിയമർന്നു 

No comments:

Post a Comment