Thursday, January 8, 2015


ഡിമാന്റ്
--------------
കവിതകളിലിപ്പോഴും ഒന്നാം പട്ടം പ്രണയത്തിനാണ്
അമ്മയും, അച്ഛനും, പട്ടിണിയും പിന്നിൽ മത്സരിച്ചു നിൽക്കയാണ്‌...
ഓരോ അപകടവും, വേദനയും വെറുപ്പിക്കുവോളം
കവിതകളായി പിറന്നു പിറന്നു ആവേശമാറുന്നതോടെ
കവി മനസ്സിലും മറവിയിലേക്ക് മൂടപ്പെടുന്നു
പല വിഷയങ്ങൾ പല രൂപം പൂണ്ടു വികാരങ്ങളുടെ
ഭാഷയണിഞ്ഞു കാത്തിരുന്നിട്ടും കണ്ണുകളിലുടക്കാതെ കടന്നു പോവുന്നു
വിരസമായതിനെ പുതുക്കിയെടുത്തു ദ്രവിച്ച അക്ഷരങ്ങൾ
കോർത്ത്‌ കെട്ടി പിന്നെയും കവിതകളെ ജനിപ്പിച്ചു
ഇഷ്ടങ്ങളെ കാത്തിരിക്കയാണ് ഞാനും നിങ്ങളും

No comments:

Post a Comment