Thursday, January 8, 2015

ധനം
---------------------------------
രണ്ടായിരമാണ്ടുകൾക്കപ്പുറം ഞാൻ പുനർജനിക്കും,
അന്ന്, വിചിത്രമായൊരു പഴങ്കഥ കേട്ട് ഞാനതിശയിക്കും
ആകാശത്തിൽ നിന്നും തണുപ്പുറഞ്ഞു അടരുന്ന -
ആലിപ്പഴങ്ങൾക്കൊപ്പം ഒന്നിടവിട്ട മുറിഞ്ഞ ജല നൂലുകൾ
പൊഴിയാറുണ്ടായിരുന്നെന്നു കേട്ട്-
ദരിദ്രമാക്കപ്പെട്ട വിളർത്ത മേഘങ്ങളെ നോക്കി ഞാൻ സഹതപിക്കും
ചുഴലി ബാധിച്ച ഭ്രാന്തൻ കാറ്റ് വലയം വക്കുമ്പോൾ
പുതു ഗീതികൾ പാടുന്ന ഹരിത രൂപങ്ങളുണ്ടായിന്നുവെന്നും, അവയ്ക്ക് മുകളിൽ
പേരറിയാ പക്ഷികളുടെ ശാന്തി ഭവനങ്ങളും ഞാനറിയും...
കുപ്പികളിലടച്ചു ശ്വാസമടക്കുന്ന ദാഹശമനി പലവഴി പിരിഞ്ഞൊഴുകി
പല ദേശങ്ങളിലൂടെയും കടന്നു പോയിരുന്നുവെന്നതും അവിശ്വസനീയമായി ഞാൻ കേട്ടിരിക്കും
വിശ്വസിക്കയില്ല ഞാൻ...
കുമിയുന്ന ധനം കൊണ്ട് നിർമ്മിക്കാനാവാത്ത ഒന്നിനെയും ഞാനന്നു വിശ്വസിക്കയേ ഇല്ല

No comments:

Post a Comment