Sunday, September 23, 2018

നോക്കിയിരിക്കെയാണ് എന്റെ പ്രതിഭിംബം തകർന്നു വീണത്. വിഷാദത്തിന്റെ കടൽ മൂടി ഉപ്പു രുചിച്ചു നനഞ്ഞ മണലിൽ, വെയിലിൽ ഞാൻ കിടന്നു. തിര തൊട്ടു പോവുമ്പോഴെല്ലാം വേദനയുടെ ഇരമ്പം ഉയർത്തിരുന്നു.

ഭ്രാന്തിന്റെ ഏറ്റവുമിറുക്കമുള്ള ചങ്ങലകളെ കൊണ്ട് ചേർത്തു കെട്ടി, കഴിഞ്ഞ  കാലത്തിന്റെ വ്യഥകളിൽ ഞാൻ വീണ്ടും കുരുക്കിയിടപ്പെടുന്നു. നിര  തെറ്റി പോവുന്ന അക്ഷരങ്ങളെ പോലെ, ഉറക്കത്തെയുലക്കുന്ന ഭീതിത സ്വപ്നങ്ങളെ പോലെ ജീവിതം എന്നെ ഒറ്റപ്പെടുത്തുന്നു.

നീ സ്നേഹത്തിന്റെ വന പ്രദേശമാണ്. വിഭ്രാന്തിയുടെ ആരവങ്ങളിൽ കൂർത്ത നഖങ്ങളെ കൊണ്ടും മൂർച്ചയേറിയ വാക്കുകളെ കൊണ്ടും വീണ്ടും വീണ്ടും മുറിവേൽപ്പിച്ചും നീയിങ്ങനെ പച്ച പുതച്ച കാടാവുന്നതെങ്ങിനെയാണ്.

No comments:

Post a Comment